ഔറംഗാബാദ് ∙ വാട്സാപ്പിൽ എതിർഗ്രൂപ്പിനെതിരെ സന്ദേശമിട്ട റിയൽ എസ്റ്റേറ്റ് ഏജന്റിനെ ഒരു സംഘം വടിവാളും കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിച്ചു കൊന്നു. മോയിൻ മെഹമൂദ് പഠാൻ (35) ആണ് ഞായറാഴ്ച രാത്രി ഫാതിമനഗറിൽ ഇരുപതോളം പേർ ചേർന്നു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. എതിർഗ്രൂപ്പിനെ വെല്ലുവിളിച്ചുകൊണ്ട് ഞായറാഴ്ച വൈകിട്ട് പഠാൻ സന്ദേശമിട്ടു. എതിർസംഘം ആയുധങ്ങളുമായി ഫാതിമനഗറിൽ എത്തി പഠാനെ ആക്രമിക്കുകയായിരുന്നു. പഠാനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു ഇർഫാൻ ഷെയ്ഖ് റഹിമിനെയും സംഘം ആക്രമിച്ചു. റഹിമിനു തലയ്ക്കു പരുക്കേറ്റു. പഠാനെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.