ലക്നൗ∙ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജന്മസ്ഥലങ്ങളായ അയോധ്യയും മഥുരയും തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്ന കാര്യം ആലോചിച്ചുവരുന്നതായി ഉത്തർപ്രദേശ് മന്ത്രി ശ്രീകാന്ത് ശർമ അറിയിച്ചു. ഇങ്ങനെ ചെയ്യുന്നതോടെ ഇവിടെ മദ്യവും മത്സ്യമാംസാദികളും വിൽക്കുന്നതും കഴിക്കുന്നതും തടയാനാകുമെന്നും മന്ത്രി പറഞ്ഞു. അയോധ്യയിലെ 14 കോസി പരിക്രമ മാർഗ് ആണ് തീർഥാടനകേന്ദ്രമാക്കാൻ പരിഗണിക്കുന്നത്.
വൃന്ദാവൻ, ബർസാന, നന്ദ്ഗാവ്, ഗിരിരാജ് ജി, ഗോവർധനിലെ സപ്ത് കോസി പരിക്രമ പ്രദേശം എന്നിവ നേരത്തെ തീർഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.