ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ അന്തിമ കുറ്റപത്രം സമർപ്പിക്കും. ഒന്നാം പ്രതി അമോൽ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മർ എന്നിവർ ഉൾപ്പെടെ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്ഐടി തയാറാക്കിയിരിക്കുന്നത്.
തീവ്രഹിന്ദു സംഘടനകളായ സനാതൻ സൻസ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയും.