Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രക്കാരി; വിമാനം വൈകി

മുംബൈ∙ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോയുടെ മുംബൈ - ലക്നൗ വിമാനം ഒരു മണിക്കൂറോളം വൈകി. 169 യാത്രക്കാരുമായി ഇന്നലെ പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന വിമാനമാണു വൈകിയത്.

ഗോ എയർ വിമാനത്തിൽ ഡൽഹിയിലേക്കു പോകാനിരുന്ന യാത്രക്കാരിയാണു ചെക്കിൻ കൗണ്ടറിൽ ചെന്ന് ഇൻഡിഗോ വിമാനത്തിൽ ചിലർ ബോംബ്് വച്ചിട്ടുണ്ടെന്നു പറഞ്ഞത്. പരിശോധനയിൽ ബോംബ് കണ്ടെത്തിയില്ല.