ഗൗരി വധക്കേസ് പ്രതി സ്ഫോടന പരിശീലനവും നേടി: പൊലീസ്

gauri-lankesh-murder-case
SHARE

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശരദ് കലാസ്കറിനു റോക്കറ്റ് ബോംബ് സ്ഫോടനത്തിൽ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തൽ. 

കേസിലെ മുഖ്യ ആസൂത്രകനായ ഒന്നാം പ്രതി അമോൽ കാലെയുടെ നേതൃത്വത്തിൽ 2015 ലാണ് ദക്ഷിണ കന്നഡയിലെ ഉൾവനത്തിലായിരുന്നു പരിശീലനമെന്നും ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകി.

ഗൗരിയെ കൊല്ലാനുള്ള തോക്ക് ഇയാളാണു കൈമാറിയതെന്നാണു കുറ്റപത്രത്തിൽ. യുക്തിവാദി നേതാവായ നരേന്ദ്ര ധാഭോൽക്കർ വെടിയേറ്റു മരിച്ച കേസിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഇയാൾക്കു ഗൗരി വധത്തിലും പങ്കു കണ്ടെത്തുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA