ADVERTISEMENT

ലക്നൗ∙ യുപിയിലും സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ മരണം 104 ആയി. ചികിത്സയിലുള്ള 14 പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. ഇരുസംസ്ഥാനങ്ങളിൽനിന്നും വൻ വ്യാജമദ്യശേഖരം പൊലീസ് പിടിച്ചെടുത്തു. ഇരുനൂറിലധികം പേർ അറസ്റ്റിലായി.  

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 32 പേരാണു മരിച്ചത്. യുപിയിലെ സഹാറൻപുരിൽ 40 പേരും കിഴക്കൻ യുപിയിലെ ഖുശിനഗരിൽ 9 പേരും മരിച്ചു. 

വിഷമദ്യ ദുരന്തത്തെച്ചൊല്ലി രാഷ്ട്രീയ വിവാദവും കൊഴുത്തു. സമാജ് വാദി പാർട്ടിയാണു ദുരന്തത്തിനു പിന്നിലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ബിജെപി സർക്കാരിനാണു ദുരന്തത്തിന്റെ ഉത്തരവാദിത്തമെന്ന് എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ് തിരിച്ചടിച്ചു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com