ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ 2014– 18 കാലത്ത് ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവയിലെ പരസ്യത്തിനായി ചെലവഴിച്ചത് 2374 കോടി രൂപ. ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 670 കോടി ചെലവഴിച്ചതായും വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. 2018 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള കണക്കാണിത്.

മോദി സർക്കാർ അധികാരത്തിലെത്തിയത് 2014 മേയ് 26 നാണ്. തൊഴിൽ അറിയിപ്പ്, ടെൻഡർ തുടങ്ങിയവ ഉൾപ്പെടെയുള്ള കണക്കാണു ലഭിച്ചിരിക്കുന്നത്. ഔട്ട്ഡോർ പബ്ലിസിറ്റി എന്ന പേരിലുള്ള ചെലവിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പത്ര, മാസികകളിലെ പരസ്യച്ചെലവും ചോദിച്ചിരുന്നെങ്കിലും മൊത്തം തുകയോ വർഷം തിരിച്ചുള്ള കണക്കോ എടുത്തുപറഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com