ADVERTISEMENT

അതിർത്തിയിൽ ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ് ഇന്നലെയും തുടർന്നു. 2 ജയ്ഷ്  ഭീകരരെ ഇന്ത്യ വധിച്ചു.  നിയന്ത്രണ രേഖയിൽ സൈന്യവും രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫും നിലയുറപ്പിച്ചിരിക്കുകയാണ്. നൗഷേര, പൂഞ്ച് സെക്ടറുകളിലെ നിയന്ത്രണ രേഖയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഗ്രാമവാസികളെ ഭൂഗർഭ ബങ്കറുകളിലേക്കു മാറ്റുന്നതു പരിഗണിക്കുന്നുണ്ട്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്ന് യുഎസും യൂറോപ്യൻ യൂണിയനും ചൈനയും ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. 

ചർച്ചയ്ക്കു തയാറെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 

സൈനികരെ കൊണ്ടുപോയ വ്യോമസേനയുടെ എംഐ 17 വി 5 സേനാ ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം ഇന്നലെ രാവിലെ 10 നു കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീണിരുന്നു. ഇതിന് പാക്ക് ആക്രമണവുമായി ബന്ധമില്ല. 6  സൈനികരും ഒരു നാട്ടുകാരനും മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com