രാഹുലിന്റെ കോളജ് സംവാദം: ചട്ടലംഘനമില്ലെന്ന് തിര. ഓഫിസർ
Mail This Article
×
ചെന്നൈ ∙ സ്റ്റെല്ല മാരിസ് കോളജിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവാദം നടത്തിയതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നു തമിഴ്നാട് തിരഞ്ഞെടുപ്പു ഓഫിസർ സത്യബ്രത സാഹു. രാഹുലിന്റെ പരിപാടി തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ബിജെപി കമ്മിഷനെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പു ഓഫിസർ നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയില്ലെന്നു സാഹു പറഞ്ഞു. അതേസമയം, കോളജിലെ ചടങ്ങുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം തുടരുന്നു.
രാഷ്ട്രീയ പരിപാടികൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടു നൽകരുതെന്ന ചട്ടമുണ്ട്. ഇതു മറികടന്നു സ്റ്റെല്ല മാരിസ് കോളജിൽ രാഹുൽ ഗാന്ധിയുടെ സംവാദം നടത്താൻ എങ്ങനെയാണു അനുമതി ലഭിച്ചതെന്നാണ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.