ADVERTISEMENT

ചെന്നൈ∙ പൊതു പരീക്ഷയ്ക്ക് എത്തുന്ന പ്രമേഹ രോഗികളായ വിദ്യാർഥികൾക്ക് ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുമോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ്.

ഇത്തരം കുട്ടികൾക്കു ഭിന്നശേഷിക്കാർക്കു നൽകുന്ന പരിഗണന നൽകുന്നതു പരിഗണിക്കണമെന്നും കോടതി നോട്ടിസിൽ നിർദേശിച്ചു. ടൈപ് 1 പ്രമേഹമുള്ള കുട്ടികൾക്ക് പൊതു പരീക്ഷാ ഹാളിൽ ഇൻസുലിൻ, മരുന്നുകൾ എന്നിവ കൊണ്ടുവരാനും ശുചി മുറി സൗകര്യം ഏർപ്പെടുത്താനും സിബിഎസ്ഇക്കും തമിഴ്നാ?് സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകണമെന്ന പൊതു താൽപര്യ ഹർജിയിലാണു നടപടി.

ടൈപ് 1 പ്രമേഹം ബാധിച്ച വിദ്യാർഥികൾക്കു മരുന്നുകളും, ഭക്ഷണവും കരുതേണ്ടത് അത്യാവശ്യമാണെന്നു ഡോക്ടർമാർ കോടതിയെ അറിയിച്ചു. ഹർജി ഏപ്രിൽ 4ന് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com