പീഡിപ്പിച്ചു കൊല: പ്രതികളുടെ വധശിക്ഷ ജൂൺ 24ന്
Mail This Article
×
പുണെ∙ ബിപിഒ ജീവനക്കാരിയെ 12 വർഷം മുൻപ് പീഡിപ്പിച്ചു കൊന്ന കേസിലെ 2 പ്രതികളെ ജൂൺ 24ന് തൂക്കിക്കൊല്ലും. ഇവരുടെ ദയാഹർജി 2 വർഷം മുൻപ് രാഷ്ട്രപതി തള്ളിയിരുന്നു. പുരുഷോത്തം ബോറാട്ടെ (36), പ്രദീപ് കൊക്കാഡെ (31) എന്നിവരെയാണ് തൂക്കിലേറ്റുന്നത്.
ഇവരെ തൂക്കിലേറ്റാനുള്ള വാറന്റ് ഈ മാസം 10ന് സെഷൻസ് ജഡ്ജി പുറപ്പെടുവിച്ചിരുന്നു. 2015 മേയ് 8നാണ് ശിക്ഷ സുപ്രീം കോടതി ശരിവച്ചത്. അന്നു മുതൽ പുണെ യേർവാഡ സെൻട്രൽ ജയിൽ തടങ്കലിലാണ് പ്രതികൾ. വധശിക്ഷ നടപ്പാക്കുന്നതും യേർവാഡ ജയിലിൽ ആണ്.
ബിപിഒ ജീവനക്കാരിയെ രാത്രി ഷിഫ്റ്റിന് ഓഫിസിലേക്ക് കൊണ്ടുപോകാൻ എത്തിയ വാഹനത്തിലെ ജീവനക്കാർ ആയിരുന്നു പ്രതികൾ. 2007 നവംബർ ഒന്നിനു രാത്രി പത്തിന് ആയിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.