ADVERTISEMENT

ബംഗാൾ ജനത രവീന്ദ്രനാഥ ടഗോറിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും പോലെ ആരാധിക്കുന്ന ദേശീയനേതാവാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ (1820– ’91). 19 ാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകി രാജാറാം മോഹൻ റായുടെ പിൻഗാമിയായി ചരിത്രത്തിൽ ഇടം നേടിയ ആൾ.

ബ്രിട്ടിഷ് സർക്കാരിൽ സമ്മർദം ചെലുത്തി 1856 ൽ വിധവാ വിവാഹത്തിനു നിയമം കൊണ്ടുവന്നതു മുതൽ ഇന്നത്തെ ബംഗാളി അക്ഷരമാലയിൽ തനതു സംഭ‌ാവന നൽകിയതു വരെ പല തലങ്ങളിലാണ് അദ്ദേഹത്തിന്റെ സംഭാവന.

കോള‌ജിൽ പഠിക്കുമ്പോഴാണ് സംസ്കൃതത്തിലും തത്വചിന്തയിലുമുള്ള അഗാധ പാണ്ഡിത്യം കണക്കിലെടുത്ത് ‘വിദ്യാസാഗർ’ ബഹുമതി ലഭിച്ചത്. പിന്നീട് വിവിധ കോളജുകളിൽ അധ്യാപകനായി; സ്കൂളുകൾ സ്ഥാപിച്ചു.

അബ്രാഹ്മണ വിദ്യാർഥികൾക്ക് താൻ പ്രിൻസിപ്പലായ സംസ്കൃത കോളജിൽ പ്രവേശനം നൽകി. ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നീ അനാചാരങ്ങൾക്കെതിരെയും ശക്തമായി പോരാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com