ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം മോദിമന്ത്രിസഭയിൽ കേരളത്തിന്റെ മുഖമായി സഹമന്ത്രി വി.മുരളീധരൻ. ഇന്നലെ വൈകിട്ട് രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ 52–ാമനായിട്ടാണ് മുരളീധരൻ സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിയാകുന്ന 34–ാമത്തെ മലയാളിയാണ്, അറുപതുകാരനായ വി. മുരളീധരൻ. 

കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കാത്തതിൽ ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടായിട്ടും വി. മുരളീധരന് മന്ത്രിസഭയിൽ ഇടംലഭിച്ചത് അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരവും സ്വീകാര്യതയുടെ തെളിവമായി. 

നെഹ്റു യുവകേന്ദ്ര മുൻ ദേശീയ മേധാവിയും ബിജെപി മുൻ സംസ്ഥാനപ്രസിഡന്റുമായ മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com