ADVERTISEMENT
രോഗത്തിന് വേഗത്തിൽ പരിഹാരം സാധ്യമാക്കി കർമരംഗത്തേക്കു മടങ്ങുകയെന്നതായിരുന്നു ഏതാനും വർഷങ്ങളായി അരുൺ ജയ്റ്റ്ലിയുടെ രീതി. വൃക്ക മാറ്റിവച്ചശേഷവും സാധിക്കുമ്പോഴൊക്കെ പാർലമെന്റിലും പാർട്ടി ഓഫിസിലുമെത്തി. പ്രയാസമുള്ളപ്പോൾ വീട്ടിൽ യോഗങ്ങൾ വിളിച്ചുകൂട്ടി.പ്രമേഹമാണ് ആദ്യം പ്രശ്നമായത്. ഉദരത്തിന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ബെറിയാട്രിക് ശസ്ത്രക്രിയ ചില പ്രശ്നങ്ങൾക്കു വഴിവച്ചു. ഇതു പരിഹരിക്കാൻ എയിംസിൽവച്ച് മറ്റൊരു ശസ്ത്രക്രിയ. കഴിഞ്ഞ വർഷം വൃക്ക മാറ്റിവച്ചു. പിന്നീട് മൃദുകോശ അർബുദം കണ്ടെത്തി. അതിന് ന്യൂയോർക്കിൽ ചികിത്സ നടത്തിയെങ്കിലും തുടർന്നും ഇതിന്റെ പ്രശ്നങ്ങൾ അലട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com