ട്രാഫിക് പിഴ: ഗുജറാത്തിനെ പിന്തുടർന്ന് കർണാടക; ഉത്തരാഖണ്ഡിൽ 75 % വരെ ഇളവ്
Mail This Article
ന്യൂഡൽഹി ∙ മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം ഇങ്ങനെ:
ഗുജറാത്ത്: 17 പിഴകൾക്കായി 50 - 90 % ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ 1000 രൂപയിൽനിന്ന് 500 ആക്കി.
കർണാടക: ഗുജറാത്ത് മാതൃക പിന്തുടരും.
ഗോവ: മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ കുറയ്ക്കില്ല; മറ്റുള്ളവ പുനഃപരിശോധിക്കും.
ഉത്തരാഖണ്ഡ്: 75 % വരെ ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനും 3 പേർ ചേർന്നുള്ള ഇരുചക്ര വാഹനയാത്രയ്ക്കും ഇളവില്ല.
മഹാരാഷ്ട്ര: വർധന പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് അഭ്യർഥന. യുപി, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളും പുനഃപരിശോധന പരിഗണിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഒഡീഷ 3 മാസത്തേക്ക് നിയമം നടപ്പാക്കില്ല.
തമിഴ്നാട്, ബംഗാൾ, കോൺഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പുതിയ നിയമം നടപ്പാക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം ചില കുറ്റങ്ങൾക്ക് ഉയർന്ന പിഴ നടപ്പാക്കുമെന്നാണു രാജസ്ഥാൻ നിലപാട്.