പശു, ‘ഓം’, എന്നൊക്കെ കേട്ടാൽ ചിലർക്ക് ഷോക്കടിച്ച പോലെ: മോദി
Mail This Article
മഥുര (യുപി) ∙ ‘ഓം’, ‘പശു’ തുടങ്ങിയ വാക്കുകൾ കേട്ടാൽ ഇന്ത്യയിൽ ചില ആളുകളുടെ മുടി ഷോക്കടിച്ച പോലെ എഴുന്നേറ്റു നിൽക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാർ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യം ഞാൻ സന്ദർശിച്ചിരുന്നു. അവിടെ ഗ്രാമീണർക്ക് സർക്കാർ പശുവിനെ കൊടുക്കും. ഓരോ കുടുംബവും അവർക്കു കിട്ടുന്ന പശുവിനുണ്ടാകുന്ന ആദ്യത്തെ കിടാവിനെ പശുവില്ലാത്ത മറ്റൊരാൾക്കു കൊടുക്കണം. ഇങ്ങനെ എല്ലാവർക്കും പശുവിനെ കിട്ടുന്ന ഒരു ശൃംഖലയാണ് അവരുടെ ലക്ഷ്യം. റുവാണ്ടയുടെ സമ്പദ്‍വ്യവസ്ഥ മുന്നോട്ടു പോകുന്നത് ഇതിലൂടെയാണ്. പക്ഷേ, ഇവിടെ പശു എന്നു പറഞ്ഞാൽ, രാജ്യത്തെ 16–ാം നൂറ്റാണ്ടിലേക്കു തള്ളിയിട്ടേ എന്നാണ് ചിലരുടെ ആക്ഷേപം’ – പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.