ശിവിന്ദർ സിങ് അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി ∙ 740 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിനെ ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കവി അറോറ, സുനിൽ ഗോധ്വാനി, അനിൽ സക്സേന എന്നിവരും അറസ്റ്റിലായി.
റെലിഗെയർ ഫിൻവെസ്റ്റ് പ്രമോട്ടർ ആയിരിക്കെ സ്ഥാപനത്തിൽ നിന്നു ശിവിന്ദർ വായ്പയെടുത്ത പണം തനിക്കും സഹോദരൻ മൽവിന്ദർ സിങ്ങിനും ബന്ധമുള്ള മറ്റു കമ്പനികളിൽ നിക്ഷേപിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. റെലിഗെയറിന്റെ പുതിയ മാനേജ്മെന്റാണു പരാതിക്കാർ. ഒളിവിലുള്ള മൽവിന്ദറിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.