ADVERTISEMENT

പുണെ∙ മഹാരാഷ്ട്രയിലെ സതാറ ജില്ലയിൽ നവ്‌ലിവാദി ഗ്രാമത്തിലെ വോട്ടെടുപ്പു കേന്ദ്രത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ (ഇവിഎം) എല്ലാ ബട്ടണിലെ വോട്ടും ബിജെപിക്കു വീണെന്ന് എൻ‌സിപിയുടെ ആരോപണം. തങ്ങൾ എൻസിപി സ്ഥാനാർഥി ശ്രീനിവാസ് പാട്ടീലിനാണ് വോട്ടു ചെയ്തതെങ്കിലും ബിജെപി സ്ഥാനാർഥി ഉദയൻരാജെ ഭോസ്‌ലെയുടെ ‘കണക്കി’ലാണ് പെട്ടതെന്നു ഗ്രാമീണർ കുറ്റപ്പെടുത്തി.

ഗ്രാമീണരുടെ ആരോപണം ശരിയാണെന്നും ഇതു താൻ നേരിൽ കണ്ടതാണെന്നും എൻസിപി എംഎൽഎ ഷസ്ഹികാന്ത് ഷിൻഡെ പറഞ്ഞു. ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇവിഎം യന്ത്രം ഉടൻ മാറ്റി. തിരഞ്ഞെടുപ്പു കമ്മിഷൻ ഇതു ഗൗരവമായി എടുക്കണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം റിട്ടേണിങ് ഓഫിസർ തള്ളി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com