ഗൗരി ലങ്കേഷ് വധം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
Mail This Article
×
ബെംഗളൂരു ∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളിൽ ഒരാളായ ഋഷികേശ് ദേവ്ദിക്കർ (44) ജാർഖണ്ഡ് ധൻബാദിലെ ഖത്രാസിൽ അറസ്റ്റിലായി. കൊലപാതക ഗൂഢാലോചന നടത്തിയത് ഇയാളും ചേർന്നാണ്. 2 വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന ഇയാൾ 8 മാസമായി ധൻബാദിലെ പെട്രോൾ പമ്പിൽ വ്യാജപേരിൽ ജോലി ചെയ്യുകയായിരുന്നു.
മൊബൈൽ ഫോൺ കോൾ ലൊക്കേഷൻ പിന്തുടർന്നാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. 2017 സെപ്റ്റംബർ 5 നാണു ഗൗരി ലങ്കേഷ് വസതിക്കു മുന്നിൽ വെടിയേറ്റു മരിച്ചത്. നിറയൊഴിച്ച പരശുറാം വാഗ്മറും കൂട്ടാളി ഗണേഷ് മിസ്കിനും ഉൾപ്പെടെ അറസ്റ്റിലായ 17 പേരിൽ ഏറെയും സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന പ്രവർത്തകരാണ്.
English Summary: Accused in Gauri Lankesh murder case arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.