ADVERTISEMENT

കാൻപുർ ∙ കൊടുംപാതകങ്ങൾ അസാധാരണമല്ലാത്ത യുപിയിൽ, അക്രമികൾ ചവിട്ടിയരച്ച ഒരു ജീവൻ കൂടി ഒടുവിൽ വിട പറഞ്ഞു. 2 വർഷം മുൻപുള്ള പീഡനക്കേസിൽ നിന്നു പിന്മാറാൻ വിസമ്മതിച്ച പെൺകുട്ടിയുടെ അമ്മയാണ് ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ക്രൂരമർദനമേറ്റു മരിച്ചത്.
പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന 6 പ്രതികളിൽ 2 പേർ ജാമ്യത്തിലിറങ്ങിയാണു കഴിഞ്ഞ 9 ന് വീട്ടിലെത്തി പെൺകുട്ടിയെയും അമ്മയെയും മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ നാൽപതുകാരി അമ്മ വെള്ളിയാഴ്ച വെകിട്ടു മരിച്ചു.

പെൺകുട്ടിയുടെ അച്ഛനും സഹോദരനും വീട്ടിലില്ലായിരുന്ന സമയത്താണ് അക്രമികൾ എത്തിയത്. മർദനത്തിനിടെ നിലത്തുവീണുപോയ അമ്മയുടെ മുഖത്ത് ആഞ്ഞു ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
2018 ൽ പെൺകുട്ടിക്കു 13 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. പരാതി പിൻവലിക്കാൻ നിരന്തരം സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

പ്രതികളിൽ പർവേസ്, മുഹമ്മദ് ആബിദ് എന്നിവരെ പൊലീസ് കാലിൽ വെടിവച്ചു വീഴ്ത്തി പിടികൂടി.
ഇതേസമയം, യുപിയിലെ തന്നെ ബഹ്റായ്ചിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിനടുത്ത് സ്ത്രീയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തി. മുഖത്തും ശരീരമാസകലവും ആസിഡ് കൊണ്ടു പൊള്ളലേറ്റതുപോലെയായിരുന്നു. തിരിച്ചറിയാനായിട്ടില്ല.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com