ADVERTISEMENT

ന്യൂഡൽഹി ∙ 2017–19 ൽ രാജ്യത്ത് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 506. മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാർ 511. സൈനികർ 194. കീഴടങ്ങിയത് 4188 മാവോയിസ്റ്റുകൾ. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കാണിത്. ഈ കാലയളവിൽ കേരളത്തിൽ കൊല്ലപ്പെട്ട 5 പേരുടെ വിവരങ്ങൾ ഇതിലില്ല.

ഛത്തീസ്ഗഡ്, ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിവിധ സംഭവങ്ങളിലാണ് ഈ മരണം. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ഛത്തീസ്ഗഡിലാണ്– 284 പേർ.  2019 മാർച്ചിൽ വയനാട്ടിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ ഒരു മാവോയിസ്റ്റും ഒക്ടോബറിൽ അട്ടപ്പാടി വനമേഖലയിൽ മേലേ മഞ്ചിക്കണ്ടിയിൽ കേരള പൊലീസിന്റെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളും വെടിയേറ്റു മരിച്ചിരുന്നു.

ഈ വിവരങ്ങൾ പാർലമെന്റിലെ കണക്കിലുൾപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ കണക്കിൽ 2017 ൽ 136 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 75 സുരക്ഷാ സൈനികരും 188 സാധാരണക്കാരും കൊല്ലപ്പെട്ടു. 2018 ൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ 173 സാധാരണക്കാരും 67 സുരക്ഷാ സൈനികരും ജീവൻ വെടിഞ്ഞു. 2019 ൽ 150 സാധാരണക്കാരും 52 സുരക്ഷാ സൈനികരുമാണ് ആക്രമണങ്ങളിൽ മരിച്ചത്.  ഇതിനു മുൻപ് 2016 ഡിസംബറിൽ നിലമ്പൂരിൽ 2 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചിരുന്നു. 

English summary: Death toll of Maoists in India

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com