ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന പാർട്ടികൾ അതിന്റെ കാരണം വെബ്സൈറ്റും പത്രങ്ങളും സമൂഹമാധ്യമങ്ങളും വഴി പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഇതു പാലിക്കാത്തതു കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് വിധിച്ചു. 

∙ കുറ്റത്തിന്റെ സ്വഭാവം, കുറ്റം ചുമത്തിയിട്ടുണ്ടോ, കേസ് ഏതു കോടതിയിൽ, കേസ് നമ്പർ തുടങ്ങിയ വിവരങ്ങളുൾപ്പെടെയാണ് പാർട്ടി വെബ്സൈറ്റിൽ നൽകേണ്ടത്. 

കേസിൽപ്പെടാത്തവരെ എന്തുകൊണ്ടു പരിഗണിച്ചില്ലെന്നും പറയണം. 

∙ ‘ജയസാധ്യത’ മാത്രം കാരണമായി പറഞ്ഞാൽ പോരാ. സ്ഥാനാർഥിയുടെ യോഗ്യതകൾ, നേട്ടങ്ങൾ, മികവ് എന്നിവയാണ് വ്യക്തമാക്കേണ്ടത്. 

∙ കേസ് വിവരങ്ങളും ടിക്കറ്റ് നൽകുന്നതിന്റെ കാരണങ്ങളും ഒരു പ്രാദേശിക ദിനപത്രത്തിലും ഒരു ദേശീയ ദിനപത്രത്തിലും, ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും പരസ്യപ്പെടുത്തണം.

∙ ടിക്കറ്റ് നൽകി 48 മണിക്കൂറിനകം, അല്ലെങ്കിൽ നാമനിർദേശ പത്രിക നൽകാനുള്ള ആദ്യ തീയതിക്കു രണ്ടാഴ്ച മുൻപ് – ഏതാണോ ആദ്യം– വിവരങ്ങൾ പരസ്യപ്പെടുത്തണം.

English summary: Publish details of candidates' criminal history

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com