ADVERTISEMENT

മുംബൈ ∙ ഭീമ– കൊറേഗാവ് കേസ് അന്വേഷണം സംസ്ഥാന സർക്കാരിനെ മറികടന്ന് എൻഐഎയ്ക്കു കൈമാറിയതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചതിനെതിരെ പരസ്യ വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രിയെ വിമർശിച്ചതിനു പിന്നാലെ, പവാർ നേരിട്ടു രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി സർക്കാരിലെ ഭിന്നത‍യും പരസ്യമായി. ‘പുണെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സംസ്ഥാനത്തെ അറിയിക്കാതെ എൻഐഎ ഏറ്റെടുത്തത് തെറ്റായ കീഴ്‍വഴക്കമാണ്. ആ നീക്കത്തെ മഹാരാഷ്ട്ര സർക്കാർ പിന്തുണച്ചത് അതിലേറെ തെറ്റാണ്,’’ പവാർ ആഞ്ഞടിച്ചു.

കേസിൽ മുൻ ബിജെപി സർക്കാർ നടത്തിയ അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ യോഗം ചേർന്ന ദിവസം തന്നെയാണ് എൻഐഎ കേസ് ഏറ്റെടുത്തതെന്നും പവാർ വിമർശിച്ചു. എൻഐഎ അന്വേഷണത്തിനു സമ്മതമാണെന്നു മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചതു തന്നെ മറികടന്നാണെന്ന് അനിൽ ദേശ്മുഖും ആരോപിച്ചിരുന്നു.

2017 ഡിസംബർ 31ന് എൽഗാർ പരിഷത് എന്ന പേരിൽ പുണെയിലെ ഭീമ-കൊറേഗാവിൽ നടത്തിയ ദലിത് സംഗമമാണ് മറാഠ–ദലിത് സംഘർഷമായി മാറിയത്. ഇതിൽ ഗൂഢാലോചനക്കുറ്റം ചുമത്തി മലയാളി റോണ വിൽസൻ ഉൾപ്പെടെ 9 മനുഷ്യാവകാശ പ്രവർത്തകരെ മുൻ ബിജെപി സർക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു. 

English Summary: Sharad Pawar Targets Uddhav Thackeray Over Transfer Of Bhima-Koregaon Case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com