മാർപാപ്പയെ ക്ഷണിക്കുന്നില്ല: സിബിസിഐ സമ്മേളനത്തിൽ വിമർശനം
Mail This Article
×
ബെംഗളൂരു∙ ഇന്ത്യ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ സന്നദ്ധത അറിയിച്ചിട്ടും ക്ഷണിക്കാൻ കേന്ദ്ര സർക്കാർ മടിക്കുകയാണെന്ന് കുറ്റപ്പെടുത്തൽ. എഴുത്തുകാരൻ സുധീന്ദ്ര കുൽക്കർണിയാണ് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമ്മേളനത്തിന്റെ രണ്ടാംദിവസം മറ്റുമതങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആർച്ച് ബിഷപ് ഡോ.ഫെലിക്സ് മച്ചാഡോ, എഴുത്തുകാരൻ ഹർജിത് സിങ് എന്നിവർ പങ്കെടുത്തു. ഇന്നു രാവിലെ 6.30നു കുർബാനയ്ക്കു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സമ്മേളനം 19ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.