ADVERTISEMENT

ശ്രീനഗർ ∙ 232 ദിവസം തടവിൽ കഴിഞ്ഞ ശേഷം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ (50) മോചിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണു മറ്റ് അൻപതോളം  നേതാക്കൾക്കൊപ്പം നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയെയും കരുതൽ തടവിലാക്കിയത്. 

ഫെബ്രുവരി 5 നു പൊതു സുരക്ഷാ നിയമ പ്രകാരം കുറ്റങ്ങൾ ചുമത്തി. ഇതു പിൻവലിച്ചുകൊണ്ടാണ് ഇപ്പോൾ വിട്ടയച്ചത്.

ഒമറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com