ADVERTISEMENT

ചെന്നൈ ∙ ‘കാലു പിടിക്കാം, ദയവു ചെയ്തു പുറത്തിറങ്ങരുത്. എനിക്കു വേണ്ടി, നിങ്ങൾക്കു വേണ്ടി, ഈ സമൂഹത്തിനു വേണ്ടി ആരും പുറത്തിറങ്ങരുത്’– ചെന്നൈ അണ്ണാശാലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ റഷീദിന്റെ കണ്ണീരഭ്യർഥന.

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളുമായി ഇറങ്ങിയവർക്കു മുന്നിൽ കൂപ്പുകൈകളോടെ അദ്ദേഹം നിന്നു. വിങ്ങിപ്പൊട്ടിയ ആ വാക്കുകൾക്കു മുന്നിൽ ബൈക്കിലെത്തിയ യുവാവിനും പിടിച്ചു നിൽക്കാനായില്ല. തെറ്റ് പറ്റിപ്പോയെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കാൽക്കൽ വീണു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ കരഞ്ഞു കൊണ്ടായിരുന്നു റഷീദിന്റെ അഭ്യർഥന. ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയാണു പലരും മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com