സേലത്ത് കോവിഡ് രോഗിക്ക് വിവാഹം
Mail This Article
×
ചെന്നൈ∙ അധികൃതരുടെ അനുമതിയോടെ കോവിഡ് രോഗിക്ക് വിവാഹം. രോഗ ലക്ഷണങ്ങളില്ലാത്ത യുവതിക്ക് മാനുഷിക പരിഗണനയിൽ സേലം കലക്ടറാണ് അനുമതി നൽകിയത്. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും പൊലീസിന്റെയും നിരീക്ഷണത്തിൽ ചെന്നൈ സ്വദേശിനിയായ യുവതിയും സേലം ആത്തൂർ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. വരൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 28 പേരെ വീടുകളിൽ ഐസലേഷനിൽ പാർപ്പിക്കും.
കഴിഞ്ഞ 21 നു യുവതിയും 11 ബന്ധുക്കളും ചെന്നൈയിൽ നിന്നു റോഡ് മാർഗം സേലത്ത് എത്തിയപ്പോൾ ചെക്ക് പോസ്റ്റിൽ ഇവരെ പരിശോധിച്ചിരുന്നു. തുടർന്നാണ് യുവതിക്കു രോഗം സ്ഥിരീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.