ചികിത്സ നിഷേധിച്ച രോഗിക്ക് ആശുപത്രി വളപ്പിൽ മരണം
Mail This Article
×
ബെംഗളൂരു ∙ 18 ആശുപത്രികൾ ചികിത്സ നിഷേധിച്ച 52 വയസ്സുകാരൻ ആശുപത്രി വളപ്പിൽ മരിച്ചു. കിടക്ക സൗകര്യം തേടി 30–ൽ അധികം ആശുപത്രികളിൽ ഫോണിൽ ബന്ധപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. ‘‘എന്നെ വീട്ടിലേക്കു കൊണ്ടു പോകൂ, അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. എനിക്കു ശ്വസിക്കാൻ കഴിയുന്നില്ല.’’- ഓസ്റ്റിൻ ടൗൺ വന്നാർപേട്ട് സ്വദേശി അവസാനം പറഞ്ഞ വാക്കുകൾ.
ഗാർമെന്റ് ഫാക്ടറി ഉടമയായ ഇദ്ദേഹം 2 ദിവസമാണ് ആംബുലൻസിൽ ആശുപത്രികൾ കയറിയിറങ്ങിയത്. പ്രമുഖ സ്വകാര്യ ആശുപത്രിക്കു പുറമേ സർക്കാർ ആശുപത്രിയും ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ, 45 വയസ്സായ കോവിഡ് രോഗിക്കു ബെംഗളൂരുവിൽ 8 ആശുപത്രികൾ സന്ദർശിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.