ADVERTISEMENT

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിന്റെ 2,203 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കപൂറിന്റെ ചില വിദേശ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ വാധ്വാൻ, ധീരജ് വാധ്വാൻ എന്നിവരുടെ സ്വത്തും കണ്ടുകെട്ടി. കപൂറും കുടുംബവും കൈക്കൂലി വാങ്ങി വൻതുക വായ്പ നൽകി ബാങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇഡി ആരോപിക്കുന്നു. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ കപൂർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com