എല്ലാം ശരിയായാൽ റഷ്യൻ വാക്സീന്റെ 10 കോടി ഡോസ് ഈ വർഷം ഇന്ത്യയിൽ
Mail This Article
×
ന്യൂഡൽഹി ∙ കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം വിജയകരമായാൽ, ഈ വർഷം അവസാനം തന്നെ 10 കോടി ഡോസ് ഇന്ത്യയിലെത്തിക്കും. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ആണ് ഇന്ത്യയിൽ നടക്കേണ്ടത്. ഇതു നടത്തുന്നതിനും വാക്സീൻ വിതരണത്തിനുമായി ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി റഷ്യ ധാരണയിലെത്തി.
അതേസമയം, ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിക്കാൻ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.