വിഷം കുത്തിവച്ചു; കാലുകളും ഇടുപ്പെല്ലും തകർന്നു: യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം
Mail This Article
ബൽറാംപുർ ∙ ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ പീഡനത്തിന് ഇരയായ ദലിത് യുവതി മരിച്ചു. ഗായ്സാരി മേഖലയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22 കാരിയെ ആണ് രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചത്.പീഡനത്തെ തുടർന്ന് അവശയായ യുവതിയെ വീട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവത്തിൽ ഷാഹിദ്, സഹിൽ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരുകാലുകളും ഇടുപ്പെല്ലും തകർന്നു. അക്രമികൾ പെൺകുട്ടിയിൽ വിഷം കുത്തിവച്ചെന്നും പൊലീസ് പറയുന്നു. ഹത്രാസിൽ പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി മരിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം പടരുന്നതിനിടെ ആണ് അടുത്ത സംഭവം ഉണ്ടായത്. ആറംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് വിവരം.
മധ്യപ്രദേശിലെ ഖാർഗോണിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 3 പേർ ചേർന്ന് പീഡിപ്പിച്ച സംഭവമുണ്ടായി. സഹോദരനൊപ്പം കുടിലിലിൽ ഉറങ്ങിക്കിടന്ന ബാലികയെ ആണ് മൂന്നംഗ സംഘം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാനായില്ല.
English summary: Gang rape UP Balrampur