ADVERTISEMENT

ന്യൂഡൽഹി∙ ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ പൊരുതിയ ഇന്ത്യൻ സേനാംഗങ്ങളെ ഓർത്ത് ഭാവി തലമുറകൾ അഭിമാനം കൊള്ളുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വെല്ലുവിളികൾ നേരിടാനും ഒറ്റയ്ക്കു പോരാടാനും ഇന്ത്യയ്ക്കു കരുത്തുണ്ട്. അതിർത്തിയിൽ ചൈനീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ സേനാംഗങ്ങൾ ഉശിരോടെ പൊരുതി.

ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാൻ ആണെന്ന ഇന്ത്യയുടെ വാദം ലോക രാജ്യങ്ങൾ മുൻ‌പ് അംഗീകരിച്ചിരുന്നില്ല. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ ഒറ്റയ്ക്കാണു പൊരുതിയിരുന്നത്. പാക്കിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം ശരിയാണെന്ന് മറ്റു രാജ്യങ്ങൾക്ക് ഇപ്പോൾ ബോധ്യമായെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com