തീപിടിത്തം: സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 1000 കോടിയുടെ നഷ്ടം
Mail This Article
മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി സിഇഒ അദാർ പൂനവാല അറിയിച്ചു. കോവിഡ് വാക്സീൻ ഉൽപാദന കേന്ദ്രങ്ങളെ ബാധിച്ചില്ലെങ്കിലും റൊട്ടാവൈറസ്, ബിസിജി വാക്സീൻ ഉൽപാദന, സംഭരണ സംവിധാനങ്ങൾ നശിച്ചതായി അദ്ദേഹം പറഞ്ഞു.
5 പേർ മരിച്ച സംഭവത്തിൽ അട്ടിമറിയുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം പൂർത്തിയായാലേ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പുണെ പൊലീസിനൊപ്പം സംസ്ഥാന സർക്കാരിന്റെ 3 ഏജൻസികളും അന്വേഷണരംഗത്തുണ്ട്. സീറം അധികൃതരുടെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുണ്ടോയെന്നും പരിശോധിക്കും.
കോവിഡ് വാക്സീൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു പ്ലാന്റിലാണ് അപകടം. 6 നില കെട്ടിടത്തിന്റെ 3 മുകൾ നിലകളിലാണു നാശനഷ്ടമുണ്ടായത്.
English Summary: Serum Institute of India fire: Damage worth Rs 1,000 crore