സോംനാഥ് ഭാരതിക്ക് 2 വർഷം തടവുശിക്ഷ
Mail This Article
×
ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിക്ക് 2 വർഷത്തെ തടവ്.
ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അഡീഷനൽ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് രവീന്ദ്ര കുമാർ പാണ്ഡെ ഉത്തരവിട്ടു. 2016 സെപ്റ്റംബർ 9 ന് എയിംസിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചു സുരക്ഷാ ജീവനക്കാരനായ ആർ.എസ്. റാവത്തിനെ മർദിച്ച കേസിലാണു വിധി.
കേസിലെ മറ്റു പ്രതികളായ ജഗത് സൈനി, ദിലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ വിട്ടയച്ചു. ജാമ്യത്തിനു മേൽക്കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.