ADVERTISEMENT

ചെന്നൈ ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പിന്നാലെ, ബെംഗളൂരു ജയിലിൽ ഇവർക്കൊപ്പം തടവിൽ കഴിഞ്ഞ സഹോദരഭാര്യ ഇളവരശിക്കും കോവിഡ് സ്ഥിരീകരിച്ചു. 

ശശികല ചികിത്സയിലുള്ള ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് ഇവരെയും മാറ്റി. അതേസമയം, 10 മാസമായി ഇരുവർക്കും സന്ദർശകരില്ലെന്നു പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അധികൃതർ പറയുന്നതിനാൽ വൈറസ്ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

ശശികലയുടെ  ശ്വാസകോശത്തിലെ അണുബാധയുടെ തീവ്രത കുറഞ്ഞതായും രക്തത്തിലെ ഓക്സിജന്റെ അളവ് വർധിച്ചതായും ഡോക്ടർമാർ അറിയിച്ചു. അനധികൃത സ്വത്തു കേസിൽ 4 വർഷത്തെ തടവിനുശേഷം ശശികല 27നു പുറത്തിറങ്ങാനിരിക്കുകയായിരുന്നു; ഇളവരശി ഫെബ്രുവരി ആദ്യവാരവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com