കേരളത്തിലും ബംഗാളിലും അസമിലും ഭരണത്തുടർച്ചയെന്ന് പ്രവചനം
Mail This Article
ന്യൂഡൽഹി ∙ എബിപി ന്യൂസ്– സീ വോട്ടർ സർവേയിൽ കേരളത്തിൽ ഭരണത്തുടർച്ചയെന്ന് പ്രവചനം. ഇടതു മുന്നണിക്ക് 83–91, യുഡിഎഫിന് 47–55, ബിജെപിക്ക് 0–2 എന്നിങ്ങനെ സീറ്റുകൾ ലഭിച്ചേക്കാമെന്നാണു സർവേ ഫലം. സർവേ പ്രകാരം ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഡിഎംകെ– കോൺഗ്രസ് സഖ്യവും അധികാരത്തിലെത്തും. പുതുച്ചേരിയിലും അസമിലും ബിജെപി സഖ്യം മുൻപിലെത്തും.
ബംഗാളിൽ 148–164 സീറ്റുകളോടെ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തും. ബിജെപിക്ക് 92–108 സീറ്റുകളും കോൺഗ്രസ്–ഇടതു സഖ്യത്തിന് 31–39 സീറ്റുകളും ലഭിക്കും. തമിഴ്നാട്ടിൽ 154–162 സീറ്റുകൾ ഡിഎംകെ സഖ്യത്തിനു കിട്ടും. ബിജെപി– എഐഎഡിഎംകെ മുന്നണിക്ക് 58–66 സീറ്റുകളും മറ്റുള്ളവർക്ക് 8–20 സീറ്റുകളും കിട്ടും. പുതുച്ചേരിയിൽ ബിജെപി സഖ്യത്തിന് 17–21 സീറ്റു കിട്ടും. കോൺഗ്രസിന് 8–12 സീറ്റും മറ്റുള്ളവർക്ക് 1–3 സീറ്റും കിട്ടും. അസമിൽ ബിജെപി 68–76 സീറ്റുകളോടെ ഭരണം നിലനിർത്തും. കോൺഗ്രസിന് 43–51 സീറ്റുകളും മറ്റുള്ളവർക്ക് 5–10 സീറ്റുകളും കിട്ടുമെന്നും സർവേ പറയുന്നു.
English Summary: ABP news survey predicts LDF likely to sweep Kerala elections