ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ദിവസങ്ങൾക്കിടെ 4 ഗുരുതര പീഡനക്കേസുകൾ; മരിച്ചത് 3 പെൺകുട്ടികൾ. മീററ്റിൽ ട്യൂഷനു പോയി മടങ്ങുകയായിരുന്ന 10–ാം ക്ലാസുകാരിയെയാണു 4 പേർ ചേർന്നു പീഡിപ്പിച്ചത്.

വീട്ടിൽ മടങ്ങിയെത്തി വിഷം കഴിച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ പിടിയിലായ പ്രതികളിലൊരാൾക്ക്, പൊലീസിന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു.

ഹാപുഡിലും പീഡനത്തിന് ഇരയായി മരിച്ചത് 10–ാം ക്ലാസുകാരിയാണ്. മാർച്ച് 22 മുതൽ കാണാതായ പെൺകുട്ടിയെ 7 ദിവസത്തിനു ശേഷം നോയിഡയിലെ ആശുപത്രിക്കു മുന്നിൽ ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

സഹൻപുരിൽ പീഡനത്തിന് ഇരയായി മരിച്ചത് ദലിത് പെൺകുട്ടി. ബന്ധുവീട്ടിൽ പോയി വന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു നദിക്കരയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ അയൽവാസിയായ ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലാണ്. 

ആഗ്രയിൽ, ഹോളി ആഘോഷം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ മടങ്ങിയ നവവധുവിനെ 3 അംഗ സംഘം വനത്തിനുള്ളിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com