അംബാനിക്കേസ്: വാസെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
Mail This Article
×
മുംബൈ ∙ മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ എൻഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ്, ബാറുകളിൽ നിന്നു പൊലീസിനോടു 100 കോടി പിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സിബിഐ വാസെയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗതാഗത മന്ത്രി അനിൽ പരബ് എന്നിവർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കോടതിയിൽ സമർപ്പിച്ച കത്ത് മാധ്യമങ്ങൾക്കു നൽകിയതിനു വാസെയെ കോടതി ശാസിച്ചു.
English Summary: Sachin Vaze in judicial custody till 23rd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.