കോവിഡ്: തമിഴ്നാട്ടിൽ സ്ഥാനാർഥി മരിച്ചു
Mail This Article
×
ചെന്നൈ∙വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപ്പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മാധവ റാവു (63) കോവിഡ് ബാധിച്ചു മരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീടു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയാണു മരിച്ചത്.
മൂന്നര പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന മാധവ റാവു ആദ്യമായാണു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീവില്ലിപ്പുത്തൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ നേരത്തെ നിശ്ചയിച്ചതു പോലെ മേയ് 2നു നടക്കും. മാധവ റാവു ജയിച്ചാൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.