ADVERTISEMENT

ചെന്നൈ ∙ വെന്റിലേറ്ററിലാകുമോ എന്നായിരുന്നു ആശങ്ക. തീവ്രപരിചരണ വിഭാഗത്തിലായത് ആശ്വാസം.  തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ അണ്ണാഡിഎംകെ ക്യാംപിലെ വിലയിരുത്തൽ ഇങ്ങനെ. എക്സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെക്ക് 200 സീറ്റ്‌ വരെ പ്രവചിച്ചതിനാൽ തകർന്നടിയുമോയെന്ന ആശങ്കയുണ്ടായിരുന്നു അണ്ണാഡിഎംകെക്ക്.

മാന്യമായ തോൽവിക്ക് അണ്ണാഡിഎംകെ നന്ദി പറയേണ്ടതു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയോടാണ്. വണ്ണിയർ വിഭാഗത്തിനു പ്രത്യേക സംവരണമുൾപ്പെടെയുള്ള അടിയന്തര നടപടികൾ പാർട്ടിക്കു ഗുണം ചെയ്തെന്നാണു നിഗമനം. വടക്കൻ തമിഴ്നാട് ഡിഎംകെ തൂത്തുവാരുന്നതു തടയാൻ പിഎംകെയുടെ പിന്തുണ സഹായിച്ചു. തെക്കൻ തമിഴ്നാട്ടിൽ ടി.ടി.വി.ദിനകരൻ പ്രതീക്ഷിച്ച വെല്ലുവിളി ഉയർത്തിയില്ലെന്നതും ആശ്വാസം

ഭരണത്തിനു പുറത്തായതോടെ പാർട്ടിയിൽ അപസ്വരങ്ങളുയരും. ഇതുവരെ രണ്ടാമനായി ഒതുങ്ങിയ ഒ. പനീർസെൽവം നേതൃപദവിക്കായി അവകാശവാദമുന്നയിക്കും. ശശികലയും പാർട്ടി പിടിക്കാൻ രംഗത്തിറങ്ങിയേക്കും. 

Content Highlights: Tamil Nadu Assembly election result: AIADMK lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com