കുലുങ്ങാതെ ബംഗാൾ: തൃണമൂൽ കോൺഗ്രസിന് ഹാട്രിക് വിജയം; മങ്ങലായി മമതയുടെ ഫലം
Mail This Article
കൊൽക്കത്ത ∙ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ മുന്നിൽനിർത്തി ബിജെപി നടത്തിയ പടുകൂറ്റൻ പ്രചാരണങ്ങൾക്കും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താനായില്ല. മമത ബാനർജിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം തവണയും തൃണമൂൽ അധികാരത്തിലേക്ക്. വോട്ടെടുപ്പ് നടന്ന 294 സീറ്റിൽ 211 ൽ തൃണമൂൽ മുൻപിലെത്തി. ബിജെപി 79 സീറ്റിൽ. ഇടത്–കോൺഗ്രസ് സഖ്യത്തിനു സമ്പൂർണ തോൽവി.
∙ നന്ദിഗ്രാമിലെ മത്സരഫലത്തെച്ചൊല്ലി തർക്കം. മമത 1200 വോട്ടിനു ജയിച്ചെന്നു പ്രഖ്യാപിക്കപ്പെട്ട ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥിരീകരിച്ചില്ല. 1783 വോട്ടിന് ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ജയിച്ചെന്നു റിപ്പോർട്ട്. അവസാന റൗണ്ട് വോട്ടെണ്ണിയില്ലെന്നു തൃണമൂലിന്റെ പരാതി. ജനവിധി അംഗീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പു കമ്മിഷനെതിരെ കോടതിയിൽ പോകുമെന്നും മമത.
∙ തൃണമൂൽ, സിപിഎം, കോൺഗ്രസ് പാർട്ടികൾ വിട്ടു ബിജെപിയിലേക്കു ചെന്ന പല പ്രമുഖരും തോറ്റു
∙ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയ്ക്കും ലോക്സഭാംഗം ലോക്കറ്റ് ചാറ്റർജിക്കും (ബിജെപി) പരാജയം
Content Highlights: Bengal assembly election result: Trinamool wins