ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ അധികാരത്തിലേക്ക്. പാർട്ടി പ്രസിഡന്റ് എം.കെ.സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകും. ആകെയുള്ള 234ൽ ഡിഎംകെ സഖ്യം 160 സീറ്റ് നേടി. നിലവിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയും ബിജെപിയും ചേർന്നുള്ള മുന്നണിക്ക് 75 സീറ്റ് മാത്രം. 9 മന്ത്രിമാർ തോറ്റു. 

∙1996 നു ശേഷം ആദ്യമായി ഡിഎംകെ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടി. പാർട്ടിക്കു മാത്രം 126 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 118. സഖ്യത്തിൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിനു 18 ൽ വിജയം

∙ 6 സീറ്റുകളിൽ വീതം മത്സരിച്ച സിപിഐയ്ക്കും സിപിഎമ്മിനും 2 സീറ്റ് വീതം.

∙ അണ്ണാഡിഎംകെ സഖ്യത്തിൽ 20 സീറ്റിൽ മത്സരിച്ച ബിജെപിക്കു 4 സീറ്റ്

∙ കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ തോറ്റു. 

∙ അണ്ണാഡിഎംകെ പരാജയത്തിനിടയിലും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിക്കു വൻ ജയം. സേലം എടപ്പാടിയിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. 

∙ എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനു കന്നി മത്സരത്തിൽ ചെപ്പോക്കിൽ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം.

∙ തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥിയും നടിയുമായ ഖുഷ്ബു തോറ്റു. മൈലാപൂരിൽ മക്കൾ നീതി മയ്യം സ്ഥാനാർഥി നടി ശ്രീപ്രിയ മൂന്നാം സ്ഥാനത്ത്.

Content Highlights: Tamil Nadu Assembly election result: DMK to power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com