ADVERTISEMENT

ചെന്നൈ∙ അമ്മ കന്റീനിലെ വസ്തുക്കൾ വലിച്ചെറിഞ്ഞും ബോർഡുകൾ ഇളക്കി മാറ്റിയും ഡിഎംകെ പ്രവർത്തകരുടെ അക്രമം. മുഗപ്പെയർ ജെജെ കോളനിയിലെ അമ്മ കന്റീൻ ഡിഎംകെ പ്രവർത്തകർ ആക്രമിക്കുന്ന വിഡിയോ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അണ്ണാഡിഎംകെ പുറത്തുവിട്ടത്. കന്റീനിലെ പച്ചക്കറിയുൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുന്നതും പുറത്തെ ബോർഡ് വലിച്ചു കീറുന്നതും വിഡിയോയിൽ കാണാം. 

അക്രമികൾക്കെതിരെ കേസെടുത്ത പൊലീസ് 2 ഡിഎംകെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ പുറത്താക്കിയ ഡിഎംകെ, പ്രാദേശിക നേതാക്കളെ നിയോഗിച്ച് കന്റീൻ പൂർവസ്ഥിതിയിലാക്കി. ഇതിന്റെ വിഡിയോയും പാർട്ടി പുറത്തുവിട്ടു. പാവപ്പെട്ടവർക്കു കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ 2013-ൽ ജയലളിതയാണ് അമ്മ കന്റീനുകൾ തുടങ്ങിയത്. ലോക്ഡൗൺ കാലത്ത് ലക്ഷക്കണക്കിനുപേർ അമ്മ കന്റീനുകളെ ആശ്രയിച്ചിരുന്നു. 

English Summary: Video Shows DMK Men Vandalising 'Amma Canteen' Boards, Party Sacks Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com