ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൊമിനിക്കൻ ഹൈക്കോടതി നാളേയ്ക്കു മാറ്റി. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയിലെത്തിയത്. ചോക്സിയുടെ അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. 

ആന്റിഗ്വയിൽ ഒളിവിൽ കഴിയുകയായിരുന്ന ചോക്സിയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയത് ഡൊമിനിക്കയിലെത്തിച്ചത്. അതേസമയം, ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് ചോക്സിയുടെ വാദം. അനധികൃതമായി രാജ്യത്തു കടന്നു എന്ന് ആരോപിച്ച് അന്നുമുതൽ ഇദ്ദേഹം തടങ്കലിലാണ്. 

സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ചോക്സിയെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

English Summary: Mehul Choksi's bail petition to be considered on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com