വിദേശ പ്രതിനിധികളുടെ ഫോൺ ചോർത്തൽ; പ്രതികരിക്കാതെ മന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ പെഗസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടേതിനു പുറമേ ഇന്ത്യയുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെ പ്രതിനിധികളുടെയും ഫോണുകൾ ചോർത്തിയെന്ന വാർത്തകളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വാഷിങ്ടൻ പോസ്റ്റ് പത്രത്തിലാണ് ഇന്ത്യയിലെ വിദേശ രാജ്യ പ്രതിനിധികളുടെ ഫോണുകളും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉപയോഗിച്ചിരുന്ന ഫോണും എൻഎസ്ഒയുടെ ഒരു ഉപഭോക്താവ് ചോർത്തിയെന്ന വിവരം പ്രസിദ്ധീകരിച്ചത്.
ചൈന, പാക്കിസ്ഥാൻ എന്നിവയ്ക്കു പുറമേ ഇറാൻ, നേപ്പാൾ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ ഫോണും ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്.
Content Highlight: Pegasus controversy