ADVERTISEMENT

ന്യൂഡൽഹി / ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരീപുത്രൻ ഭൂപീന്ദർ സിങ്ങിന്റെ പക്കൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്തത് 8 കോടി രൂപ. കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണൽ മാഫിയയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയത്. 

മൊത്തം 10 കോടി രൂപ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി. സന്ദീപ് കുമാർ എന്നയാളുടെ കയ്യിൽ നിന്നാണ് 2 കോടി രൂപ പിടിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനായി ചണ്ഡിഗഡ്, മൊഹാലി, ലുധിയാന, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്. 

ബംഗാൾ തിരഞ്ഞെടുപ്പിന് മുൻപ് മമത ബാനർജിയുടെ ബന്ധുക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിനു സമാനമാണ് പഞ്ചാബിലും നടത്തുന്നതെന്ന് ഛന്നി പ്രതികരിച്ചു. ഈ സമ്മർദം നേരിടാൻ താനും പാർട്ടിയും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: ED raid at punjab Chief Minister's relative house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com