പഞ്ചാബിലെ ഇഡി റെയ്ഡ്: മുഖ്യമന്ത്രിയുടെ സഹോദരീപുത്രന്റെ പക്കൽ നിന്ന് 8 കോടി പിടിച്ചു
Mail This Article
ന്യൂഡൽഹി / ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരീപുത്രൻ ഭൂപീന്ദർ സിങ്ങിന്റെ പക്കൽ നിന്ന് റെയ്ഡിൽ പിടിച്ചെടുത്തത് 8 കോടി രൂപ. കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണൽ മാഫിയയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയത്.
മൊത്തം 10 കോടി രൂപ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി. സന്ദീപ് കുമാർ എന്നയാളുടെ കയ്യിൽ നിന്നാണ് 2 കോടി രൂപ പിടിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനായി ചണ്ഡിഗഡ്, മൊഹാലി, ലുധിയാന, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്.
ബംഗാൾ തിരഞ്ഞെടുപ്പിന് മുൻപ് മമത ബാനർജിയുടെ ബന്ധുക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിനു സമാനമാണ് പഞ്ചാബിലും നടത്തുന്നതെന്ന് ഛന്നി പ്രതികരിച്ചു. ഈ സമ്മർദം നേരിടാൻ താനും പാർട്ടിയും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: ED raid at punjab Chief Minister's relative house