ADVERTISEMENT

ന്യൂഡൽഹി∙ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിന് യൂറോപ്പിലേക്കു നാളെ പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങൾ. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. 4 വരെ നീളുന്ന സന്ദർശനത്തിൽ ഒരു രാത്രി ജർമനിയിലും രണ്ടു രാത്രികൾ വിമാനത്തിലുമാകും മോദി ചെലവഴിക്കുക. 

ജർമനിയിലാണ് ആദ്യമെത്തുന്നത്. ജർമൻ ചാൻസലർ സ്കോൾസുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. തുടർന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായും ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ച നടത്തും. 

ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറീൻ യാക്കോബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിൻ എന്നിവരുമായും ചർച്ചകളുണ്ട്. മടക്കയാത്രയിൽ  നാലിനു പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും.

English Summary: Narendra Modi starts his europe trip tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com