മരിച്ചെന്ന് ഡോക്ടർ; സംസ്കാരത്തിന് കൊണ്ടുപോകവെ കുഞ്ഞിന് ജീവൻ
Mail This Article
×
ബെംഗളൂരു ∙ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്നു വിധിയെഴുതിയ നവജാത ശിശുവിന്, സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. കർണാടക റായ്ച്ചൂരിലെ ഗവ.ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ വിളർച്ചയുടെ കാരണമറിയാൻ കഴിഞ്ഞദിവസമാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. അവിടുത്തെ ഡോക്ടർ കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്കാരം നടത്താൻ കൊണ്ടുപോകുമ്പോഴാണ് കൈകാലുകൾ അനങ്ങുന്നതായി ബന്ധുക്കൾ കണ്ടത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
English Summary: Child found alive after doctor confirming as dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.