എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് കുടീരം അടച്ചു
Mail This Article
×
മുംബൈ ∙ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) വിദ്വേഷപ്രസ്താവനയ്ക്കു പിന്നാലെ ഔറംഗാബാദിലെ ഔംറഗസേബ് സ്മൃതികുടീരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടച്ചിട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നും 5 ദിവസത്തിനു ശേഷം തുറക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. കഴിഞ്ഞദിവസം എഐഎംഐഎം നേതാവ് അക്ബറുദീൻ ഉവൈസി കബറിടം സന്ദർശിച്ചതിനെ ശിവസേന വിമർശിച്ചിരുന്നു. പിന്നാലെയാണ്, കുടീരം നശിപ്പിക്കാൻ എംഎൻഎസ് നേതാവ് ആഹ്വാനം ചെയ്തത്.
English Summary: Aurangazeb tomb in Maharashtra closed after MNS threat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.