ആദം ഹാരിക്ക് വീണ്ടും വൈദ്യപരിശോധന; ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അപേക്ഷിക്കണം
Mail This Article
ന്യൂഡൽഹി ∙ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ ആദം ഹാരിയോട് വീണ്ടും വൈദ്യ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. തൃശൂർ സ്വദേശിയായ ആദം ഹാരിക്കു പരിശീലനം തുടരാനുള്ള അനുമതി നിഷേധിച്ചതു ചർച്ചയായതിനു പിന്നാലെയാണു ഡിജിസിഎയുടെ നടപടി. ട്രാൻസ്ജെൻഡറായതു കൊണ്ട് ലൈസൻസ് നിഷേധിച്ചിട്ടില്ലെന്നും എയർക്രാഫ്റ്റ് ചട്ട പ്രകാരമുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലൈസൻസ് ലഭിക്കുന്നതിന് തടസ്സമൊന്നുമില്ലെന്നും ഡിജിസിഎ വിശദീകരിച്ചു. ഹോർമോൺ ചികിത്സ നടക്കുന്നുവെന്നതു കൊണ്ടു മാത്രം ലൈസൻസ് നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഹോർമോൺ ചികിത്സ നടക്കുന്നു എന്നതിനാൽ ലൈസൻസ് നിഷേധിച്ചത് ട്രാൻസ്‌ജെൻഡർ പഴ്സനേൽ നിയമത്തിന്റെ ലംഘനമാണെന്നു കാട്ടി സാമൂഹിക നീതി–ശാക്തീകരണ മന്ത്രാലയം ഡിജിസിഎയ്ക്കു കത്തയച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇടപെട്ടിരുന്നു.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാനുള്ള സന്ദേശം ലഭിച്ചതായി ആദം ഹാരി വ്യക്തമാക്കി. ചില അനുകൂല നടപടികൾ സ്വീകരിശുഭസൂചനയാണെന്നും പറഞ്ഞു.
English Summary: DGCA to rethink transgender pilot’s case